2013 ഡിസംബർ 18, ബുധനാഴ്‌ച

വഴിക്കണ്ണുകൾ -

വഴിക്കണ്ണുകൾ
--------------------------------------------------

മഴമേഘമെത്തയിൽ അലസമായ് 
ഉറങ്ങിയിരുന്ന നിൻ മൌനം 

എൻ വിരൽ സ്പർശ്ശത്താൽ
ഒരിടിമിന്നലായ് പിടഞ്ഞുണർന്നു

പക്ഷേ എനിക്കറിയാം മുഴങ്ങുവാനല്ല
മൃദുവായ് നിശബ്ദമായ് എന്നിൽ
പൈയ്തു തോരാനായിരുന്നു
നിന്റെ മോഹമെന്ന്

ഈ ആരണ്യകാണ്ഡത്തിന്റെ അവസാനം
ഞാൻ വരും നിന്റ്റെ മൌനമേഘത്തിൽ
മഴവില്ല്തീർക്കാൻ ചായം മുക്കിയ
നിന്റെ കനവുകളെ എന്റെ കരളിന്റെ
ക്യാൻവാസിൽ ചേര്ത്തു വരയ്ക്കാൻ

പക്ഷേ ഇനിയും കാതങ്ങളോളം ദൂരമുണ്ട്
എന്റെ നിറം മുക്കിയ പ്രതീക്ഷകൾക്കും
എന്റെ വരവിനായ് നീ മിഴികൾ പാകിയ
നിന്റെ വഴിക്കണ്ണിനും 

____________________________________________
റിജോ വിരുത്തികണ്ടത്തിൽ

അമ്പലപ്രാവ്


അമ്പലപ്രാവ്
**********************************
ഞാനൊരമ്പല (പാവ്
അറവുകാർ നേർച്ചയായ്
സ്വർണ്ണം പൂശിയ 
താഴികകുടത്തിനു കീഴെ
എനിക്കുമുണ്ടൊരു കൂട്

ജാതിചോദിച്ചില്ലാരുമെന്നോട്
ഞാനൊട്ട് പറഞ്ഞതുമില്ല
സന്നിധിയിൽവന്ന്
മോക്ഷമിരക്കുന്നവരെ
ഞാനൊട്ട് കണ്ടതുമില്ല

രസീതടിച്ച അനു(ഗഹത്തിനും
ഭണ്ഡാര പുരയിലെ
വീതംവെക്കലിനും
ഞാൻ പങ്കുകാരനുമല്ല

പടച്ചോറിനായ്
പടവെട്ടുമുണ്ണികളുടെ
വിശപ്പതാറ്റാൻ
ത(ന്തിയറിയാത്ത
ത(ന്തമതൊന്നുണ്ടതെനിക്കറിയാം

ദേവനായ്ദിനം
തീക്കനൽകൊള്ളുമാപൊന്നുരുളീൽ
രണ്ടുവറ്റുഞാൻ കൊത്താതെ
വെക്കാറുണ്ടവരെയൂട്ടാൻ

********************************

റിജോ വി കെ


നിനക്കുവേണ്ടി
******************

പിന്നിട്ട വഴികളിലെവിടെയോ
ഞാൻ ചവിട്ടി കടന്നുപോയ 

നിൻറ്റെ കണ്ണീർ തുള്ളികളുടെ
ഉപ്പുണങ്ങി കിടക്കുന്നുണ്ട്

എനിക്കുവേണ്ടി നീ
കരഞ്ഞുതീർത്ത രാവുകളുടെ
വീട്ടാകടങ്ങൾ ബാക്കിയുണ്ട്

ഞാൻ തൊടുത്ത അവഗണനയുടെ
വിഷശരങ്ങൾ നിൻറ്റെ ഹൃദയത്തെ
കീറി മുറിക്കുന്നുണ്ട്

നിന്നെയും ചേർത്ത് ഞാൻ
നൈയ്ത സ്വപ്നങ്ങളുടെ
ഇഴയകൽച്ചകൾക്കിടയിൽ
കുരുങ്ങി പിടയുന്നുണ്ട്
നീ എന്ന സ്നേഹം

പക്ഷേ കാലത്തിൻറ്റെ
കൽപടവുകളിൽ വീണുടയുകയായിരുന്നു
സ്നേഹമെന്ന ചില്ലുപാ(തം

തിരിച്ചു പോകാം നമുക്കാ
ബാല്യത്തിലേക്ക്

നിന്നെ സ്വപ്നംകാണാൻപഠിപ്പിച്ച
ആ വർണ്ണതുമ്പിയെ കൂടെ കൂട്ടാം
അതിനെകൊണ്ട് എനിയും
വെള്ളാരം കല്ലുകൾഎടുപ്പിക്കാം

തീരത്തെ പഞ്ചാരമണലിൽ
കളിവീടുകെട്ടി സ്വപ്നങ്ങൾനെയ്യാം

കളിവീടിലെ സ്വപ്നങ്ങളെ
മണൽതരികളാക്കി തന്നോട്ചേർത്ത തിരകളോട്
പിണങ്ങി നിന്ന് പായാരം ചൊല്ലാം

കോർത്തുപിടിച്ച കൈവിരലുകൾക്കിടയിൽ കാലം
മായ്ച്ച സൗഹൃദം തിരയാം

ക്ലാവുപിടിച്ച മനസ്സുകളെ തേച്ചുമിനുക്കി 
പരസ്പരം കാണുന്ന കണ്ണാടിയാക്കാം

തീരത്തടിയുന്ന വലംപിരിശംഖിൽ

നീലക്കടലിൻറ്റെസാധകം കേൾക്കാം

പിന്നെ നിൻറ്റെ തുമ്പിയുടെ
വർണ്ണചിറകുളിൽ നീ മഴവില്ല്
തിരയുമ്പോൾ കട്ടുറുമ്പാകാതെ
ഞാൻ ഓർമ്മകളിലൊളിക്കാം

* * * *
റിജോ.വി.കെ