2014 ജൂലൈ 22, ചൊവ്വാഴ്ച

ഒരു സുഹൃത്ത് തന്ന ഫോട്ടോ കണ്ടപ്പോൾ തോന്നിയ പിരാന്ത്



ഒരു സുഹൃത്ത് തന്ന ഫോട്ടോ കണ്ടപ്പോൾ തോന്നിയ പിരാന്ത്..!!


യക്ഷികഥയും 
കരിമ്പനയും

പാതി മുറിച്ചിട്ട
വേർതിരിവിൻ വേലിയും

മീനക്കാറ്റൂതിയുയർത്തുന്ന
ചെമ്മൺ പൊടിയും

സമൃദ്ധിയുടെ
കുടമണി കെട്ടിയ

കാളവണ്ടിയും
വയലും

ഇതാണെൻറ്റെ
സ്വപ്നങ്ങളിലെ ഗ്രാമം


റിജോ വി. കെ കണ്ണപ്പിലാവ്

യാ(ത



യാ(ത

*****************
നിന്നോടെനിക്കൊന്ന്
യാ(തപറയണം
ഭാഷയില്ലാതെ 

നിശ്ബ്ദമായി

കണ്ണീരു കൊണ്ട്
കരളിനെ മറച്ച്
ആരുംകേൾക്കാതെ
യാത്ര പറയണം

ചെയ്യാൻ
ബാക്കി വച്ചത്
നിന്നെ ഏൽപിച്ച്

ജീവൻ ജീവിതത്തിൽ
നിന്നെന്നപോലെ
ഇറങ്ങി നടക്കണം

പടിപ്പുരയ്ക്കൽ എത്തി
കണ്ടു മതിവരാത്ത
നിൻ മുഖം ഒന്നുകൂടി
നോക്കണം

മൗനമായ് കരയുന്ന
ഹൃദയങ്ങളെ
മഞ്ഞ് പുതപ്പിച്ച്
മരവിപ്പിച്ച് നിർത്തണം

കരഞ്ഞു തീരാത്ത
കണ്ണുകൾക്ക് മീതെ
ഇരുട്ട് വലിച്ചിട്ട്
കാഴ്ച മറക്കണം

ജനനം കുറിച്ച
നിശ്ചയത്തിലേക്കെത്തും
മുൻപേ...............
നിന്നോടെനിക്കൊന്ന്
യാ(ത പറയണം 

*********************
റിജോ കണ്ണൂർ

വലിച്ചെറിഞ്ഞതും എടുത്ത് വച്ചതും



വലിച്ചെറിഞ്ഞത്

------------------
മറന്നുതുടങ്ങിയ നാളുകൾക്ക്
മഴവില്ലിലെ നിറങ്ങളും
മഴനൂലിലെ ആർ(ദതയും

മഞ്ഞുതുള്ളിയുടെ നൈർമല്യവും

പടിയിറങ്ങിയ കനവുകൾക്ക്
പകലോൻറ്റെ ശോഭയും
പടുതിരിയുടെ ആളലും

* * * *

എടുത്തുവച്ചത്

-------------------
ദേവസന്നിധിയിൽ നീ
എന്നിൽ നിന്ന് മറയാൻ
ഓടിയൊളിച്ചത് എന്റെ 
(പാർത്ഥനകൾ ഉരുക്കി തീർത്ത
മെഴുകു മലകൾക്കപ്പുറമായിരുന്നു

അപ്പോഴും എനിക്കുനീ
തീ തൊട്ടുതീണ്ടാത്ത ഒരു
മെഴുകുതിരി ആയിരുന്നു

* * * *

റിജോ .വി. കെ

രാ(തി



രാ(തി 

*******************************

സായന്തനത്തിൻറ്റെകണ്ണീരൊപ്പാൻ
ഒരു മേഘതുണ്ട് തിരയുന്നു സൂര്യൻ

പകലിലെ (പണയത്തിൻറ്റെ
ആലസ്യത്തിലെന്നപോൽ
കണ്ണടച്ചുറങ്ങുകയാണ് നീയെന്ന താമര.

(പിയസഖി സന്ധ്യയുടെ
മൈലാഞ്ചി സ്വപ്നങ്ങൾക്ക്
മേലെ കരിമഷി വിതറുന്നു
രാ(തിയുടെ കൈകൾ.

ഞാൻ കേൾക്കാൻ കൊതിച്ചൊരു
ഹൃദയമിടിപ്പെന്നപോൽ
ദൂരെയെങ്ങോ ഒരു
രാ(തിവണ്ടിയുടെ മുഴക്കം.

എനിയും തുറക്കാത്ത മിഴികളിൽ
നാളെയെന്ന (പതീക്ഷയുടെ
ഇത്തിരി തേൻ നിറച്ച്
വിടരാൻ വെമ്പുന്നു
ഒരു കുഞ്ഞുമുല്ല മൊട്ട്.

ചേക്കേറിയ കൂട്ടിൽ
ഇണയെ തിരഞ്ഞെന്നപോൽ
പാതി പാടി നിർത്തിയ
ഒരു രാക്കിളിപ്പാട്ട്.

എങ്കിലും (പണയമേ
നിൻറ്റെ കാഴ്ചകളെ എൻറ്റെ സ്വപ്നങ്ങളിൽ
ചേർത്തുവരയ്ക്കുന്ന
എൻറ്റെ രാ(തിയെ എനിക്കിഷ്ടമാണ്
.
*******************************
റിജോ വി കെ

ബോൺസായ്



ബോൺസായ്

*******************************

വളർന്നിട്ടും വളരാതെ 
മുരടിച്ചു നിൽക്കുകയാണ് 
ഞാനെന്ന വൻമരം.

എൻറ്റെ സ്വപ്നങ്ങൾപോലെ 

(ഹസ്വമായി 
ഞാൻ പൂക്കാറുണ്ട്
പൊഴിയാറുണ്ട്

വളർച്ചയെന്ന അവകാശത്തെ
തടുത്തുനിർത്തിയ വരിഞ്ഞു
കെട്ടലാൽ വിങ്ങുന്ന ജൻമം

ഭൂമിഎന്ന വിശാലതയിൽ നിന്നും
കളിമൺ ചട്ടിയുടെ
ഇത്തിരിവട്ട തടവിലേക്ക്
പറിച്ചുനടപ്പെട്ടവൻ

കാഴ്ചയുടെ കൗതുകമായിരുന്നില്ല
കാഴ്ചക്കാരുടെ

തണലാവുകയായിരുന്നു
എൻറ്റെ ജൻമ ലക്ഷ്യം

മാനത്തേക്ക് തലയുയർത്തി
കാറ്റിലേക്ക് കൈകൾ നീട്ടി
നെഞ്ചു വിരിച്ച്
വിരാചിക്കുകയായിരുന്നു
എൻറ്റെ സ്വപ്നം

എൻറ്റെ ദുഃഖം നിങ്ങൾ
അറിയണമെന്നില്ല
കാരണം...
നിങ്ങളുടെ ഹൃദയവും
ഒരുബോൺസായിയാണ്

ജാതി,മത,വർഗ്ഗ,വർണ്ണ
ചിന്തകളുടെ അദൃശ്യ നൂലുകളാൽ
വരിഞ്ഞു മുറുക്കി മുരടിച്ചൊരു
ബോൺസായ്

സമത്വമെന്ന വിശാലതയുടെ
വളക്കൂറിലേക്ക്
തായ് വേരുകളിറങ്ങാത്തൊരു
ബോൺസായ്


റിജോ വിരുതികണ്ടത്തില്‍

ഭയപ്പാടുകൾ


ബാല്യമുപേക്ഷിച്ച
ദ്രവിച്ച ഊഞ്ഞാൽ കയറിൽ 
മരണം ആടി ആടി

അടുത്തു വരുന്നുണ്ട്.

ബോധ നിദ്രയുടെ
തലയ്ക്കു മീതെ 
തുരുമ്പിച്ചൊരു
വാൾമുന മിന്നുന്നുണ്ട്

നിന്നിലേക്കെത്തും 
മുൻപേ എന്നെ 
എഴുതിയൊതുക്കാൻ
കൂരിരുൾ പേനയിൽ 
മഷി നിറക്കുന്നുണ്ട്.

സ്വപ്നമെന്ന പേരിൽ
ആരോ എന്നിൽ
ജീവിതമെന്ന
ആശ നിറക്കുന്നുണ്ട്.

പകല് കുടിച്ചുതീർത്തൊരു
കറുത്തപൂച്ച
പടിഞ്ഞാറ് മാറി
മീശമിനുക്കുന്നുണ്ട്

പുഴുത്ത ചുവരിൻറ്റെ
വിടവുകൾക്കിടയിൽ
ആരോ പൂഴ്ത്തി വച്ച 
പൊക്കിൾ കൊടി 
തിരയുന്നുണ്ട്.

തെരുവോരത്തെ 
നാടോടി കുടിലിൽ
മാംസം തേടുന്ന വെളിച്ചം
ഇരുട്ട് തുരക്കുന്നുണ്ട് .

ബാല്യമുപേക്ഷിച്ച
ദ്രവിച്ച ഊഞ്ഞാൽ കയറിൽ 
മരണം ആടി ആടി
അടുത്തു വരുന്നുണ്ട്.

**************************

റിജോ വി. കെ കണ്ണപ്പിലാവ്