2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

സ്വര്‍ഗത്തില്‍നിന്ന് സ്നേഹപൂര്‍വ്വം



   ഭൂമിയില്‍ ചെയ്തതില്‍ഏറെയും പാപങ്ങള്‍ ആയിരുന്നു എന്നിട്ടും ഞാന്‍ എങ്ങിനെ ഇവിടെഎത്തി
സ്വര്‍ലോകത്തിന്‍റെ ഗോപുരവാതിലിന്‍ മുന്നിലെത്തിയപ്പോള്‍മുതല്‍ തുടങ്ങിയ  ആകാംക്ഷ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അങ്ങിനെ ആകാംക്ഷയുടെ അവസാനം ചിത്രഗുപ്തന്‍റെ കണക്കുപുസ്തകത്തില്‍ ഞാന്‍ പതുക്കെ കണ്ണോടിച്ചു  ഞാന്‍ ചെയ്ത പാപ ഗണിതങ്ങള്‍ അതില്‍ കറുത്ത അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.
 അവസാനം സുവര്‍ണ്ണ ലിപികളില്‍ എഴുതിയതെന്താണെന്നു ഞാന്‍ നിന്നോട് പറഞ്ഞു കൊള്ളട്ടെ......................................................................


നീയാകും വലംപിരിശംഖില്‍ നിന്നും എന്നിലെക്കൊഴുകിയിറങ്ങിയ സ്നേഹ തീര്‍ത്ഥം എന്നിലെ പാപങ്ങളൊക്കെയും കഴുകി കളഞ്ഞിരുന്നെന്ന്...........


                                                                  റിജോ വിരുത്തികണ്ടത്തില്‍


2013 ഫെബ്രുവരി 23, ശനിയാഴ്‌ച

ഒരു ചുമടുതാങ്ങി

എവിടയാണ് ഞാന്‍ എന്‍റെ മനസ്സിനു ഒരു ചുമടുതാങ്ങി കണ്ടെത്തുക? ഇത്തിരിനേരമെങ്കിലും എനിക്കൊന്നു
കണ്ണടച്ചുറങ്ങാന്‍ ഒരു ആല്‍ത്തറ വേണം… ഒരു ഉറക്കുപാട്ടായി ആലിലകള്‍ താളം
പിടിക്കുമ്പോള്‍ നിഴല്‍ വീഴാത്ത സ്വപ്നങ്ങള്‍ കാണാനെങ്കിലും എനിക്കൊന്നു ശ്രമിക്കണം.

പാതിയിലേറെ പിന്നിട്ട ജീവിതത്തിന്‍റെ വഴിത്തിരിവില്‍ ഒറ്റയ്ക്കു നിന്ന് ഇനിയും നഷ്ടങ്ങളുടെ
കണക്ക് നോക്കി കരയാന്‍ വയ്യ.

നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ
ലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകള്‍‍ .സ്വപ്നങ്ങള്‍

ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെനാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.

എന്‍റെ നിശ്വാസവായുവിന്‍റെ ഉലയില്‍വച്ച് ഊതി ഒരുക്കുക തന്നെ വേണം നീ എന്നോ കൊളുത്തിവച്ച ആ ഊര്‍ജ്ജത്തിന്‍റെ ചെറുകണിക. അതില്‍ മൂടിക്കിടക്കുന്ന മൗനമാം ചാരത്തെ വീശിമാറ്റാന്‍ നിന്‍റെ സ്നേഹത്തിന്‍റെ ചെറുകാറ്റ് വേണമെനിക്ക്.

2013 ഫെബ്രുവരി 18, തിങ്കളാഴ്‌ച

പനിനീരു പെയ്യുവാന്‍


പനിനീരു പെയ്യുവാന്‍

_____________________________________
പോയവസന്തത്തിന്‍ ഓര്‍മ്മകള്‍ പേറുന്ന
വാത്മീക ഹൃദയത്തെ ബാക്കിവെക്കുന്നിതാ

നിഴലും നിലാവും നിലവിലക്കൊളിയും
നീ നുള്ളിനോവിക്കും കുങ്കുമചെപ്പും
നിന്‍ മുഖം കണ്ടു മതിവരാത്ത നിലക്കണ്ണാടിയും
കാലില്‍ പുളയുന്ന വെള്ളികൊലുസും
കൈയ്യില്‍ കലമ്പുന്ന കുപ്പിവളകളും

നിന്‍ നിറം തേടുന്ന സിന്ദൂരസന്ധ്യയും
നിന്നോടിടയുന്ന രാത്രിമഴകളും

സ്മരണകള്‍ നിറയുന്ന ചില്ലുകൂട്ടില്‍നിന്നു
നൊമ്പരം നുരയുന്നു ആഴിത്തിരപോലെ

പൊള്ളുന്ന വെയിലത്തു നില്‍ക്കുമ്പോളെന്‍മനം
വെമ്പുന്നു നീയാം പനിനീരു പെയ്യുവാന്‍

__________________________
റിജോ വിരുത്തിക്കണ്ടത്തില്‍